കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേർ. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് മരിച്ചത്. 36000 ത്തിലധികം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ നിരീക്ഷണത്തിലുമുണ്ട്. ചൈനീസ് പ്രഡിഡന്റ് ഷീ ജിൻ പിങ് കഴിഞ്ഞ ദിവസം രോഗബാധിതർ കഴിയുന്ന ആശുപത്രി സന്ദർശിച്ചിരുന്നു. മരണം ആയിരം കടന്നതോടെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് ചൈന നടത്തുന്നത്. വൈറസിനെ ഫലപ്രദമായി നേരിടുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വലിയ വിഴ്ച സംഭവിക്കുന്നുണ്ടെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.
അതേസമയം, വൈറസിനെക്കുറിച്ച് ആഗോളതലത്തിൽ നിരവധി തെറ്റായ സിദ്ധാന്തങ്ങൾ ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. പുതിയ കൊറോണ വൈറസിനെ കുറിച്ചുള്ള ‘ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും’ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
യുഎസ് രഹസ്യാന്വേഷണ ഏജൻസികളോ ഫാർമസ്യൂട്ടിക്കൽ കമ്പനികളോ ആണ് വൈറസ് വ്യാപനത്തിന് പിന്നിലെന്നാണ് ഒരു സിദ്ധാന്തം. റഷ്യയുടെ ചാനൽ വൺ ചാനല്‍ അതു സംബന്ധിച്ച് പ്രൈം ടൈം ചര്‍ച്ചവരെ നടത്തി. ബ്രിട്ടീഷ്, യുഎസ് ടാബ്ലോയിഡ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗൂഢാലോചന സിദ്ധാന്തം പറയുന്നത് വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും, ചൈനക്കാര്‍ ധാരാളമായി വവ്വാല്‍ സൂപ്പ് കുടിക്കുന്നതാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത് എന്നുമാണ്. പാമ്പുകളില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന മറ്റൊരു സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.