പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരം ഇല്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ന് മൂന്ന് മണിക്കാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തത്. ഇന്നും നാളെയുമാണ് യോഗം. ഒരു മാസത്തിന് ശേഷം ആദ്യമായാണ് രാജ്യത്തെ സ്ഥിതിഗതികൾ വിലയിയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചത്. ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പ്രത്യേക സാഹചര്യം യോഗം ചർച്ച ചെയ്യും. 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മാത്രമാണ് ഇന്ന് സംസാരിക്കാൻ അവസരമുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിൽ സംസാരിക്കാൻ മൂന്നാമതായി അവസരം ലഭിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
ഇന്ന് 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും നാളെ 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സംസാരിക്കാൻ അവസരം നൽകും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഏറ്റവും ഒടുവിലെ പട്ടിക അനുസിരിച്ച് പിണറായി വിജയന് സംസാരിക്കാൻ അവസരം ഇല്ല. മുഖ്യമന്ത്രി സംസാരിച്ചില്ലെങ്കിലും കേരളത്തിന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും എഴുതി നൽകാൻ ആവശ്യപ്പെടും. തിരിച്ചെത്തുന്ന പ്രവാസികളുടെ കാര്യം ഉൾപ്പെടെയുള്ള വിളയങ്ങളിൽ കേരളം പ്രധാനമന്ത്രിക്ക് കത്ത് നൽയിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം കേരളം പ്രതീക്ഷിക്കുന്നുണ്ട്.
യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അനുവാദം നൽകണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ചിലർക്ക് മാത്രം അവസരം നൽകുന്നത് കാപട്യമാണെന്നും അദ്ദേഹം ഡൽഹിയിൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗം. പിണറായി വിജയന് സംസാരിക്കാൻ അവസരമില്ല