ഇന്ത്യ-ചൈന അതിർത്തി സംഘർഷം സൈനികരുടെ വീരമൃത്യുവിൽ എത്തിയാതിന്റെ കാരണം സൈനികര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രി നടന്ന സംഭവം അഞ്ച് പതിറ്റാണ്ടിലേറെയായി അതിർത്തിയിൽ ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷമായാണ് വിലയിരുത്തപ്പെടുന്നത്.
ഗാൽവാൻ നദിയുടെ തെക്കേ തീരത്ത് ചൈനീസ് പട്ടാളം ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരേ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ചൈന അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശമാണ്. ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ കാരണത്താൽ ഇന്ത്യക്ക് പ്രധാനമാണ്.
സംഘര്‍ഷത്തിനിടെ ചില സൈനികർ വീഴുകയോ നദിയിലേക്ക് തള്ളപ്പെടുകയോ ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. ചില മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെടുത്തത്. ചില മൃതശരീരങ്ങളില്‍ ക്രൂരമായി മർദ്ദിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇരുവശത്തും ആളപായമുണ്ടെങ്കിലും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തെകുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.