ഡൽഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന്റെ ഭാഗമായി ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിഅ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രില്‍ 10ന് സഫൂറ അറസ്റ്റിലായത്.
പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിനു പുറമേ, ഡൽഹിയിൽ നിന്ന് പുറത്തുപോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുവാദം വാങ്ങണം, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു സഫൂറ.
മനുഷ്യത്വപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.