കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആരാണ്? പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിലെ ചോദ്യമായിരുന്നു. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങി ഗവാസ്കര്‍ വരെയുള്ള തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ ആരാധകര്‍ മത്സരിച്ചു. സച്ചിനും ദ്രാവിഡിനും വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി രാഹുല്‍ ദ്രാവിഡ് ഒന്നാമതെത്തി!
11,400 പേർ പങ്കെടുത്ത വോട്ടിങ്ങിൽ 52% പേരുടെ പിന്തുണയാണ് ദ്രാവിഡിന് ലഭിച്ചത്. സച്ചിന് 48% വോട്ട് ലഭിച്ചു. സുനിൽ ഗാവസ്കർ മൂന്നാമതും വിരാട് കോലി നാലാമതുമായി. ടെസ്റ്റിൽ അടിച്ചുകൂട്ടിയ റൺസും ബാറ്റിങ് റെക്കോഡുകളും സ്വന്തമായുള്ള സച്ചിനെതിരേ ദ്രാവിഡിനെ തുണച്ചത് മാച്ച് വിന്നിങ് ഇന്നിങ്സുകളാണ്.
ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാൻമാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. കളിച്ച മത്സരങ്ങൾ, റൺസ്, ബാറ്റിങ് ശരാശരി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്. സച്ചിൻ 200 ടെസ്റ്റിൽ നിന്ന് 53.78 ശരാശരിയിൽ 15921 റൺസെടുത്തിട്ടുണ്ട്. 164 ടെസ്റ്റുകളിൽനിന്നായി 13,288 റൺസാണു ദ്രാവിഡിന്റെ സമ്പാദ്യം. ശരാശരി: 52.31.