ഇറാനില്‍ നിന്നും ഇന്ധനവുമായി വെനസ്വേലയിലേക്ക് പോയികൊണ്ടിരുന്ന നാല് ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ യുഎസിന്റെ ശ്രമം. അമേരിക്കന്‍ വിരുദ്ധ വ്യാപര ശക്തികളായ ഇറാനന്റെയും വെനസ്വലയുടെയും വ്യാപാരബന്ധം തകര്‍ക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം.
ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി അടുത്ത ബന്ധമുള്ള മഹ്മൂദ് മദനിപൂര്‍ എന്ന വ്യവസായിയാണ് ഇന്ധന വില്‍പ്പന നടത്തിയതെന്ന് ആരോപിച്ച് കൊളംബിയ ഡിസ്ട്രിക്റ്റ് ഓഫ് ഫെഡറല്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ഇറാന്‍ വെനിസ്വലേ വ്യാപര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വന്‍തോതിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും ആയുധങ്ങളുടെ വ്യാപരത്തിനും വിതരണ മാര്‍ഗ്ഗങ്ങളള്‍ക്കും, മനുഷ്യാവകാശ ധ്വംസനങ്ങളെ പിന്തുണയ്ക്കാനുമാണ് വിനിയോഗിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ സിയ ഫാറൂഖി തന്റെ പരാതിയില്‍ പറയുന്നു.
യു.എസ് തങ്ങളുടെ എതിരാളികളായ ഇറാൻ, വെനിസ്വേല, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ ഉപരോധം പാലിക്കാന്‍ കപ്പല്‍ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.