'മാസ്റ്റര്‍', 'സ്ലേവ്, 'ബ്ലാക്ക് ലിസ്റ്റ്' തുടങ്ങിയ വാക്കുകള്‍ ഇനിമേല്‍ ഉപയോഗിക്കില്ലെന്ന് ട്വിറ്റര്‍

'മാസ്റ്റര്‍', 'സ്ലേവ്', 'ബ്ലാക്ക് ലിസ്റ്റ്' എന്നീ വാക്കുകള്‍ ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍. പതിറ്റാണ്ടുകളായി പ്രോഗ്രാമിംഗ് കോഡുകളില്‍ ഈ വാക്കുകള്‍ പതിവായി ഉപയോഗിച്ചു വരുന്നുണ്ട്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് തെരുവിലും ഓണ്‍ലൈനിലും നടക്കുന്ന വംശീയതക്കെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ്‌ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് ഇത്തരത്തിലുള്ള തീരുമാനം എടുക്കേണ്ടി വരുന്നത്.

ജോര്‍ജ്ജ്  ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു. വാക്കുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തി ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ചുകൊണ്ട് മാസങ്ങള്‍ എടുത്ത് നടപ്പിലാക്കേണ്ട കാര്യമാണ് എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വ്യാഴാഴ്ച, ട്വിറ്ററിന്റെ എഞ്ചിനീയറിംഗ് വിഭാഗം ഒഴിവാക്കേണ്ട ഒരു കൂട്ടം വാക്കുകള്‍ ട്വീറ്റ് ചെയ്തിരുന്നു. അതില്‍ 'വൈറ്റ്ലിസ്റ്റ്, അലോവ്‌ലിസ്റ്റ്, മാസ്റ്റര്‍ / സ്ലേവ്, ലീഡര്‍ / ഫോളോവര്‍ എന്നീ  വാക്കുകളും  ഉണ്ടായിരുന്നു.

മുന്‍ എന്‍എഫ്എല്‍ കളിക്കാരന്‍ കോളിന്‍ കപെര്‍നിക്കിന്റെ ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനും വിമോചനത്തിനുമായുള്ള 'നോ യുവര്‍ റൈറ്റ്‌സ്'  എന്ന ക്യാമ്പൈനിന്  കഴിഞ്ഞ മാസം ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി 3 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. 

Contact the author

Tech Desk

Recent Posts

Web Desk 1 month ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 2 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More