ജമാല്‍ ഖഷോഗി വധം: വിചാരണയ്ക്കായി പ്രതികളെ വിട്ടു കൊടുക്കാതെ സൗദി

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതക കേസില്‍ തുര്‍ക്കിയില്‍ വിചാരണ തുടങ്ങി. പ്രതികളായ

20 സൗദി പൗരന്മാര്‍ വിചാരണയില്‍ പങ്കെടുത്തില്ല. പ്രതികളെ കൈമാറാനുള്ള തുര്‍ക്കിയുടെ അഭ്യര്‍ത്ഥന സൗദി നിരസിക്കുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന വിമര്‍ശകനായിരുന്നു ജമാല്‍ ഖഷോഗി. 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. 

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുനായികളാണ് പ്രതികളില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ കുറ്റം നിഷേധിച്ചിട്ടിണ്ട്. കേസില്‍ കഴിഞ്ഞ ഡിസംബറില്‍ സൗദി പ്രത്യേകം വിചാരണനടത്തി വിധി പ്രസ്താവിച്ചിരുന്നു. അഞ്ചുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് തടവുമാണ് വിധിച്ചിരുന്നത്.

എന്നാല്‍, മുഹമ്മദ് ബിന്‍ സല്‍മാനുതന്നെ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കൊലപാതകം വിശദമായി അന്വേഷിക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍  സമ്മര്‍ദം ശക്തമായപ്പോഴാണ് തുര്‍ക്കിയില്‍ വിചാരണ ആരംഭിച്ചത്. ഖഷോഗിയുടെ പ്രതിശ്രുതവധുവായിരുന്ന ഹാറ്റിസ് സെന്‍ഗിസും യു.എന്നിന്റെ പ്രത്യേക പ്രതിനിധി ആഗ്‌നസ് കല്ലമാര്‍ഡ് എന്നിവരും വിചാരണയില്‍ പങ്കെടുക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More