നാറ്റൻസ് ന്യൂക്ലിയർ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ കാരണം കണ്ടുപിടിച്ചെങ്കിലും പുറത്തുവിടാതെ ഇറാനിയൻ സർക്കാർ. ഇറാനിയൻ ന്യൂക്ലിയർ സൈറ്റുകൾ അക്രമിക്കുന്നവർക്കുനേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രതിരോധസേനാ തലവൻ ഗോലാം റെസ ജലാലി പറഞ്ഞതിന് പുറകെയാണ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇക്കാര്യം പുറത്തുവിട്ടത്.
വ്യാഴാഴ്ച നടന്ന തീപിടിത്തത്തിന് കാരണം സൈബർ അട്ടിമറിയാണെന്ന് പറഞ്ഞെങ്കിലും മതിയായ തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA) മോണിറ്റർ ചെയ്യുന്ന ഇറാൻ ഫെസിലിറ്റികളിലൊന്നാണ് നാറ്റൻസ്. അപകടം നടന്ന സമയത്ത് ഉദ്യോഗസ്ഥരാരും സ്ഥലത്തില്ലായിരുന്നെന്നും അവിടെ ആണവ സാമഗ്രികളൊന്നും ഇല്ലായിരുന്നെന്നും IAEA അറിയിച്ചു.