കുപ്രസിദ്ധ കുറ്റവാളി വികാസ് ദൂബെക്ക് പോലീസിനുള്ളിൽ തന്നെ ചാരന്മാരുണ്ടെന്ന് സംശയം. കഴിഞ്ഞ ദിവസം ദൂബെയുടെ വീട് റെയ്‌ഡ് ചെയ്തപ്പോൾ എട്ടോളം പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. റെയ്ഡിനെ കുറിച്ച് മുൻപേ വിവരം ലഭിച്ച രീതിയിലായിരുന്നു ആക്രമണം. ഇതാണ് പോലീസിനുള്ളിൽ തന്നെ ചാരന്മാരുണ്ടെന്ന സംശയം രൂക്ഷമാക്കിയത്.
വെള്ളിയാഴ്ച കാന്‍പൂരിലെ ബിക്രു ഗ്രാമത്തിലെ ദൂബെയുടെ വീടാണ് റെയ്ഡ് ചെയ്തത്. റെയ്‌ഡിനിടെ ദൂബെയുടെ ആളുകൾ പോലീസിനെ തടഞ്ഞുനിർത്തുകയും ദൂബെ വിദഗ്ധമായി രക്ഷപ്പെടുകയുമാണ് ഉണ്ടായത്. പോലീസില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത് . തലക്ക് 50, 000 വിലയിട്ട കുറ്റവാളിയാണ് ദൂബെ.
സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിവരങ്ങൾക്കായി ചൗബേപ്പൂർ പോലീസ് സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയെ ചോദ്യം ചെയ്തുവരികയാണ്. തിവാരിക്ക് ഈ കേസിൽ പങ്കുള്ളതായി സംശയമുണ്ടെന്ന് ഡിജിപി ഹിതേഷ് ചന്ദ്ര അശ്വതി അറിയിച്ചു.