രാജ്യത്തിന്റെ ഇരുപത്തിനാലാം സ്വാതന്ത്ര്യ ദിന ചടങ്ങിലും വിധ്വേഷ പ്രസംഗവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടതുപക്ഷം, അരാജകവാദികൾ, വിപ്ലവകാരികൾ, കൊള്ളക്കാർ എന്നിവരെ അടിച്ചമർത്തണമെന്നാണ് ട്രംപ് പ്രസംഗിച്ചത്. ഇവരില്‍ നിന്നും രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത് മുതലുള്ള ജീവിതശൈലി പിന്തുടരണമെന്നും ട്രംപ് പറഞ്ഞു.
ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രക്ഷോഭകരെ കൊള്ളക്കാർ എന്ന് വിശേഷിപ്പിക്കുകയും തെരുവിലിറങ്ങിയാൽ വെടി വെച്ച് കൊല്ലുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവെച്ചിരുന്നു. "പല സന്ദർഭങ്ങളിലും അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. ചരിത്രം മായ്ക്കാനും കുട്ടികളെ വഴിതെറ്റിക്കാനും അവരെ അനുവദിക്കില്ല. " ട്രംപ് പറഞ്ഞു.രാജ്യമൊന്നാകെ വ്യാപിക്കുന്ന കൊറോണ ചൈനയിൽ നിന്നുതന്നെ വന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.