ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കൊവിഡ്. ശനിയാഴ്ച മുതൽ ഇദ്ദേഹത്തിനു ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നു.ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചെന്ന വിവരം മാധ്യമങ്ങൾക്ക് നൽകിയത്.
യാതൊരു തരത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യമില്ല എന്ന ബോൾസോനാരോയുടെ പ്രസ്താവന വൻ ചർച്ചാവിഷയമായിരുന്നു. തനിക്ക് കോവിഡ് വരികയാണെങ്കിൽ അതൊരു പ്രശ്നമായിരിക്കില്ലെന്നും.. അത് ചെറിയൊരു പനിയോ ജലദോഷമോ പോലെ മാത്രമേ അനുഭവപ്പെടുകയുള്ളു എന്നും ഇദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
ബ്രസീലില്‍ 1.7 ദശലക്ഷം പേർക്ക് കോവിഡ് ബാധിച്ചിട്ടും മതിയായ പ്രതിരോധ പ്രവർത്തനങ്ങളൊന്നും ബോൾസോനാരോ സര്‍ക്കാര്‍ നടത്തിയിരുന്നില്ല. പ്രസിഡന്റ് തന്നെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ കാരണം ബ്രസീലിലെ പ്രശസ്ത പത്രമായ ഫോൽഹ ഡെ സാവോ പൗലോ, "Why I am Cheering For Bolsanaro to Die" എന്ന പേരിൽ ഒരു കോളം തന്നെ എഴുതിരുന്നു.