അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തേക്ക്

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറുകയാണെന്ന് ട്രംപ് ഭരണകൂടം യുണൈറ്റഡ് സ്റ്റേറ്റ്‌സ്  കോണ്‍ഗ്രസിനെ അറിയിച്ചു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ട്വിറ്ററിലൂടെയാണ് ഈ നീക്കം പുറത്തുവിട്ടത്.  ഒരു രാജ്യത്തിന് ലോകാരോഗ്യ സംഘടനയുടെ പുറത്ത് പോകണമെങ്കില്‍ ആ തീരുമാനം ഒരു വര്‍ഷം മുന്നേ അറിയിക്കണം എന്നാണ് നിയമം. ഇതനുസരിച്ച് 2021 ജുലൈ ആറ് മുതല്‍ ട്രംപ് ഭരണകൂടത്തിന്റെ പുറത്തു പോവാനുള്ള തീരുമാനം പ്രാബല്യത്തില്‍ വരും 

സംഘടനയുടെ മേല്‍ സമ്പൂര്‍ണ നിയന്ത്രണം ചൈനയ്ക്കാണെന്നും, കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടങ്ങളില്‍ ലോകാരോഗ്യ സംഘടന തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടങ്ങി നേരത്തെ തന്നെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ട്രംപ് ഉന്നയിച്ചിരുന്നു. നിലവില്‍ ലോകാരോഗ്യ സംഘടനയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭവന ചെയ്യുന്നത് യു.എസ് ആണ്. 450 മില്യണ്‍ ഡോളറാണ് യുഎസ് നല്‍കുന്ന സംഭാവന. ചൈന നല്‍കുന്നത് വെറും 40 മില്യണ്‍ ഡോളറാണ്. പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കും ലോകാരോഗ്യ സംഘടന ചെന്നെത്താന്‍ പോവുന്നത്. 

എന്നാല്‍ വരാന്‍ പോകുന്ന പൊതു തെരഞ്ഞടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കാന്‍ പോകുന്ന ജോ ബൈഡന്‍ താന്‍ വിജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തെ തന്റെ ആദ്യ ദിവസം തന്നെ അമേരിക്ക വീണ്ടും ഡബ്ല്യുഎച്ച്ഒയില്‍ ചേരുകയും ലോകവേദിയില്‍ അമേരിക്കയുടെ നേതൃത്വം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി. 


Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More