മുംബൈ: ധാരാവിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കച്ചവടം വീണ്ടും തുടങ്ങാൻ കഠിനമായി പരിശ്രമിക്കുകയാണ് ചെറുകിട കച്ചവടക്കാർ. ബുധനാഴ്ച വെറും 3 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവി കൊവിഡ് നിയന്ത്രണവിധേയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമെന്നതുകൊണ്ടുതന്നെ ഇവിടെ രോഗവ്യാപനം വൻ തോതിൽ ഉയർന്നേക്കാമെന്ന് അധികൃതർ ഭയപ്പെട്ടിരുന്നു. പക്ഷെ ജൂൺ ആദ്യവാരത്തോടെ തന്നെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് കണ്ടുതുടങ്ങി.
എന്നാലിപ്പോൾ ധാരാവി നേരിടുന്ന പ്രധാന പ്രശ്നം സാമ്പത്തിക പ്രവർത്തനങ്ങൾ എങ്ങനെ പുനരാരംഭിക്കും എന്നതാണ്. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും കാരണം കച്ചവടങ്ങൾ പുതിയ വഴികൾ തിരയേണ്ടിവരും. സാധങ്ങളുടെ ആവശ്യകത കുറഞ്ഞത് വലിയൊരു തിരിച്ചടിയാണെന്നും കച്ചവടക്കാർ പറയുന്നു. കൊവിഡ് സാഹചര്യത്തില്‍ വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്നവര്‍ PPE കിറ്റുകളുടെയും മാസ്കുകളുടെയും നിര്‍മാണത്തിലേക്ക് തിരിഞ്ഞിരുന്നു. ഇത്തരത്തിൽ പല കച്ചവടക്കാരും സാഹചര്യം കണക്കിലെടുത്ത് പുതിയ വഴികൾ തേടുകയാണ്.