ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്താൽ മാധ്യമങ്ങൾ ഉത്തരവാദികളായിരിക്കും സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് നൽകിയ  സന്ദേശത്തിന്റെ പൂർണ രൂപം-

ഞാൻ സ്വപ്ന സുരേഷ് മുൻ സെക്രട്ടറി  യു എ ഇ കോൺസുലേറ്റ് ജനറൽ അല്ലെങ്കിൽ സ്പേസ് പാർക്കിൽ ജോലി ചെയ്തിരുന്ന ഓപ്പറേഷൻസ് മാനേജർ, മാധ്യമങ്ങളിൽ വന്നു നിൽകുന്ന കള്ളക്കടത്ത്കാരി, ബോൺ ക്രിമിനൽ അല്ലേങ്കിൽ പ്രോസ്റ്റിറ്റ്യൂട്ട് എനിക്ക് നിങ്ങളോട് എല്ലാവരോടും പറയാനുള്ള കാര്യം കോൺസുലേറ്റ് വഴി കള്ളക്കടത്ത് നടത്തിയ സ്ത്രീയാണെന്ന് എല്ലാവരും പറയുന്നു. ഞാൻ അങ്ങെനെയൊന്നും ചെയ്തിട്ടില്ല. എനിക്ക് ഡിപ്ലോമാറ്റിക് ബാ​ഗിൽ വന്ന സ്വർണത്തിൽ ഒരു പങ്കും ഇല്ല. എന്റെ റോൾ എന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവരും അറിയേണ്ട കാര്യമുണ്ട്. ഈ ഡിപ്ലോമാറ്റ് കാർ​ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്ചക്ലിയറാവാൻ താമസിച്ചപ്പോൾ യു എ ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റ് എന്നെ വിളിച്ച് പറഞ്ഞു, എന്റെ കാർ​ഗോ ഇതുവരെ ക്ലിയർ ആയില്ല അത് ഒന്ന് അന്വേഷിച്ചിട്ട് പറയൂ എന്താ ഇത്ര ഡിലെ എന്ന്, അവിടുത്തെ എസി രാമമൂർത്തി സാറിനെ വിളിച്ച് ചോദിച്ചു, ഒരു ഡിപ്ലോമാറ്റിക് കാർ​ഗോ വന്നിട്ടുണ്ട്, അദ്ദേഹം ആകെ വറീഡാണ്. ഐ വിൽ ടേക്ക് ഇറ്റ് എന്ന് പറഞ്ഞു ഫോൺ ക്ട്ട ചെയ്തതാണ്. അതിന് ശേഷം ഈ ഡിപ്ലോമാറ്റിക് കാർ​ഗോയുമായു ഒരു ബന്ധവും ഇല്ല. ഞാൻ അവിടെ ജോലി ചെയ്യുന്ന സമയത്തും ഫിനാൻസ് പോലുള്ള ഒരു സമയത്തും ജോലി ചെയ്തിട്ടില്ല എന്റെ ജോലി കോൺസുൽ ജനറിലിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലി മാത്രമാണ്. അത് മാത്രമാണ് ചെയ്തു കൊണ്ടിരുന്നത്.

ആ ജോലിയുടെ ഭാ​ഗമായി ഒരുപാട് ഹയർ അതോറിറ്റീസ് ഒഫീഷ്യൽസ് മുഖ്യമന്ത്രി ബാക്കിയുള്ള മന്ത്രിമാർ ഓപ്പോസിഷൻ പാർട്ടി ലീഡേഴ്സ് അങ്ങിനെ തുടങ്ങി എല്ലാ പൊളിറ്റിക്കൽ പാർട്ടീസിലും ഉള്ള ആൾക്കാരുമായി ഞാൻ ഇടപെട്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് തികച്ചും ഒഫീഷ്യൽ എന്തെങ്കിലും കമ്യൂണിക്കേഷൻ അവരുമായി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്യൂവർലി യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്ന ജോലി അല്ലാതെ ഒരു ജോലിയും ഒരു രീതിയിലുള്ള എന്റെ പേഴ്സണൽ കാര്യവും സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത അനിയൻ വിധവയായ അമ്മ രണ്ട് കുഞ്ഞു മക്കൾ ഇങ്ങനെ തുടങ്ങി എന്റെ വാടക വീട്ടിൽ കിടക്കുന്ന എന്റെ ആരും എന്റെ ശുപാർശയിലോ എന്റെ റെക്കമെന്റേഷനിലോ ഒരു ​ഗവൺമെന്റ് ജോലിയിലോ ഒരിടമോ നിയമിച്ചിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഓണറബിൽ സ്പീക്കറിന്റേയോ മറ്റ് മന്ത്രിമാരുടെയോ ഓഫീഷ്യൽ ഭവനങ്ങളിലോ കയറി ഇറങ്ങിയിട്ടില്ല. ഒരു ഒഫീഷ്യൽ കരാറിലോ ഒപ്പിട്ടില്ല. ഞാൻ ഒന്നിനും സാക്ഷിയായിട്ടില്ല. യുഎഇ എന്ന രാജ്യത്തിനിന്നും വിവിഐപീസ് വരുമ്പോൾ അവരെ സപ്പോർട്ട് ചെയ്യുക അവരെ പ്രൊട്ടക്റ്റ് ചെയ്യുക അവർക്ക് വേണ്ട കാര്യങ്ങൾ സ്റ്റേറ്റ് ​ഗവണമെന്റുമായി ഡീൽ ചെയ്യുക, ഇവിടുത്തെ എന്ന അഞ്ച് സംസ്ഥാനത്തെ ​​ഗവൺമെന്റുമായി ഡീൽ ചെയ്യുക, അല്ലെങ്കിൽ യുഎഇ ​കോൺസുലേറ്റിന്റെ ഒഫീഷ്യൽ ഫങ്ങ്ഷൻസിന്റെ ഭാ​ഗമായി മന്ത്രിമാരെയോ ഉന്നത ഉദ്യോ​ഗസ്ഥരെയോ ബിസിനസ്കാരെയോ അങ്ങനെയുള്ളവരെ ഇൻവൈറ്റ് ചെയ്യുക, അങ്ങനെയുള്ളവർ വരുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ അല്ലെങ്കിൽ റിക്വയേഡ് അറ്റൻഷൻ എല്ലാ സ്റ്റാഫിലും കൂടി അവരെ പ്രൊട്ടക്റ്റ് ചെയ്യുക അവരെ കംഫർട്ട് ആയി ഫീൽ ചെയ്യിക്കുക, ഞാൻ ഒരാൾ അല്ല ഇത്രയും പേരെ ഹാൻഡിൽ ചെയ്യുന്നത് എല്ലാ സ്റ്റാഫും ഒരുമിച്ച് യുഎഇ കോൺസുലേറ്റിന്റെ ഒഫീഷ്യൽ ഇൻസ്റ്റാ​ഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാൻ ഉണ്ട്, മുഖ്യമന്ത്രിയുടെ ബാക്കിൽ നിൽക്കുന്നത് അല്ല, അതല്ലഅതിന്റെ ശരി ഹെഡ് ഓഫ് മിഷൻ, കോൺസുൽ ജനറലിന്റെ ബാക്കിൽ നിൽക്കുക എന്നതാണ് എന്റെ പ്രൊഫൈൽ, അയാൾക്കെന്തിങ്കിലും ഒഫീഷ്യലായോ കോൺഫിഡൻഷ്യലായോ പറയാൻ ഉണ്ടെങ്കിൽ ഞാനെന്നു പറയുന്ന സെക്രട്ടറി, ഞാൻ അല്ല എനിക്ക് പകരം ആരാണെങ്കിലും സെക്രട്ടറി അവരെല്ലാം ഇത് തന്നെ ചെയ്യണം. ഇതാണ് എന്റെ ജോലി. അല്ലാതെ മുഖ്യമന്ത്രിയുടെ ബാക്കിൽ നിൽക്കുക സ്പീക്കറിന്റെ തോളിൽ തട്ടി നിൽക്കുക മറ്റുള്ള മന്ത്രിമാരെ പ്രൊട്ടക്റ്റ് ചെയ്യുക, ഇതൊന്നുമല്ല,

കഴിഞ്ഞ നാഷ്ണൽ ഡേ നിങ്ങൾ എല്ലാവരും എടുത്ത് നോക്കണം എന്റെ കൈയ്യിലും വീഡിയോസും ഫോട്ടോസും എല്ലാരുടെ കൈയ്യിലും ഉണ്ട് വീഡിയോസും ഫോട്ടോസും, ആ ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തരും പിടിച്ചിട്ടുണ്ട് വീഡിയോസും ഫോട്ടോസും നിങ്ങൾ എടുത്തു നോക്കണം, അവിടെ വന്നത് അന്ന ഓപ്പോസിഷൻ ലീഡറാണ് കൂടെ നിൽക്കുകയും അയാളുടെ ഭക്ഷണത്തിന്റെ കാര്യം അന്വേഷിക്കുകയും, അയാളുടെ കൂടെ സ്റ്റേജ് പങ്കിടുകയും ആളുടെ എല്ലാ കാര്യങ്ങളും അവിടെ പോകുന്നത് വരെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാൻ തന്നെയാണ് ഈ സ്വപ്ന, അന്ന ഞാൻ ഒഫീഷ്യലി എംപ്ലോയിഡ് അല്ല യുഎഇ കോൺസുലേറ്റിൽ എന്നെ ആരും യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചു വിട്ടിട്ടില്ല. ഞാൻ ഒരു തിരിമറിയും അവിടെ നടത്തിയിട്ടില്ല. കഴിഞ്ഞ ഞായാറാഴ്ച വരെ ഈ ഡിപ്ലോമാറ്റിക് കാർ​ഗോക്ക് മാത്രമല്ല അവിടെ ഉണ്ടായിരുന്ന ഇവാക്വേഷനും അവിടെ ഉണ്ടായ എല്ലാ അഡ്മിനിസ്ട്രേറ്റീവ് കോൺഫിഡൻഷ്യൽ കാര്യങ്ങളും ആസ് പർ റിക്വസ്റ്റ് അവിടുത്തെ ഡിപ്ലോമാറ്റ് അല്ലെങ്കിൽ എവിടുത്ത കോൺസുൽ ജനറൽ എന്നോട് ആവശ്യപ്പെടുന്നത് ഞാൻ വളരെ സിൻസിയറായി അവരെ സാഹായിക്കാറുണ്ട്, അപ്പോൾ നിങ്ങൾ ഒക്കെ ചോദിക്കും സ്പേസ് പാർക്കിൽ കരാർ എംപ്ലോയി ആയി ഇരുന്നിട്ട് എന്തിനാണ് യു എ ഇ കോൺസുലേറ്റിൽ കൈയ്യിടുന്നതെന്ന്, അത് ഞാൻ യുഎഇയിൽ ജനിച്ചു വളർന്നതിന്റെ സ്നേഹം എനിക്ക് യു എ ഇ എന്ന് പറഞ്ഞാൽ ജീവനാണ്. ഞാൻ ഒരിക്കലും യുഎഇയെ ചതിക്കാനോ എന്റെ എക്സലൻസിയെ ചതിക്കാനോ ചെയ്യില്ല, എന്റെ ആകെ കൂടിയുള്ള ഒരേ ഒരു ഇൻവോൾവ്മെന്റ് ഈ ഡിപ്ലോമാറ്റിക് കാർ​ഗോയിൽ ആ എസി അദ്ദേഹത്തെ വിളിച്ച് സംസാരിച്ചത് അത് ക്ലിയർ ചെയ്യണേ എന്ന് പറഞ്ഞത്, പിന്നീട് ഉണ്ടായ ഒരു സംഭവത്തിനും ഞാൻ സാക്ഷിയല്ല. ഇത് ജനങ്ങൾ അറിയണം, ഇത്രയും എന്നെ ഞാൻ എന്ന സ്ത്രീ ഞാൻ എന്ന അമ്മയെ ഇത്രയും ഫ്രേം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള പൊളിറ്റീഷ്യൻസ് ചേർത്ത് വെച്ച് എന്നെ പറഞ്ഞ് എന്നെ ഞാൻ അല്ലാതാക്കി എന്നെയും എന്റെ കുടുംബത്തിനെയും ആത്മഹത്യാ വക്കിൽ കൊണ്ടു നിർത്തി മീഡിയയും മറ്റുളളവരും ചെയ്യുന്നത് ഇനി വരുന്ന ഇലക്ഷന് സ്വാധീനിക്കാൻ വേണ്ടീട്ടാണ്. ഞാൻ പ്രത്യേകം നിങ്ങൾ എല്ലാവരോടും ആയി പറയുകയാണ് ഇതിൽ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മൂന്ന് അം​ഗങ്ങൾക്കും മാത്രമാണ്. ഒരു മുഖ്യമന്ത്രിക്കോ, ഇപ്പോൾ ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിമാർക്കോ ഒ രു സ്പീക്കറിനോ 5 സംസ്ഥാനങ്ങളിൽ പോലും ആരെയും ബാധിക്കില്ല. നിങ്ങൾ വിചാരിക്കുന്നത് എല്ലാ തെറ്റാണ് ഇത് ഒന്നും ആരെയും ബാധിക്കാൻ പോകുന്നില്ല. ഇത് ബാധിക്കാൻ പോകുന്നത് എന്നെയും എന്റെ ഭർത്താവിനെയും രണ്ട് മക്കളെയും ആണ്. നിങ്ങൾ ഓരോരുത്തരും ഉത്തരവാദിയാവും ഞങ്ങളുടെ മരണത്തിന്.

ഞാൻ ഇപ്പോൾ മാറി നിൽക്കുന്നത് ഞാൻ വലിയൊരു തെറ്റുകുറ്റ സ്മ​ഗ്ലിം​ഗ് ചെയ്തത് കൊണ്ടല്ല. ഭയം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനും ഉള്ള ഭിഷണി കാരണമാണ്. നിങ്ങൾ ഓരോരുത്തരും അതിന് കാരണക്കാരായിരിക്കും. അറ്റകൈക്ക് ഞാൻ ഒരു കാര്യം മാത്രമെ എല്ലാവരോടുമായി പറയുന്നുള്ളു. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന്റെ ഉത്തരവാദി നിങ്ങൾ ഓരോരുത്തരുമായിരിക്കും ഈ വന്ന ഡിപ്ലോമാറ്റിക് കാർ​ഗോ ദുബായിൽ നിന്ന് ആര് അയച്ചോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ആൾക്കാരുടെ പിറകെ നിങ്ങൾ പോകണം കേരളത്തിൽ വന്ന് ഇറങ്ങി എന്നത് കൊണ്ട് ഇവിടെയുള്ള ആൾക്കാരുടെ തലയിൽ അടിച്ചമർത്തി ഇലക്ഷന് സ്വാധീനിക്കാൻ നോക്കാതെ അതിന് യഥാർത്ഥ നടപടി നിങ്ങൾ എടുക്കണം നിങ്ങൾ റിക്വസ്റ്റ് ചെയ്യണം, എന്റെ പിന്നിൽ ഒരു മുഖ്യമന്ത്രിയോ ഒരു ഐടി സെക്രട്ടറിയോ അല്ലെങ്കിൽ ഈ പറയുന്ന സ്പീക്കറോ നാളെ മറ്റ് മന്ത്രിമാർ എല്ലാ മന്ത്രിമാരുടെ അടുത്തും ഇടപെട്ടിട്ടുണ്ട് ഞാൻ, എല്ലാ മന്ത്രിമാരോടും ഞാൻ സംസാരിച്ചിട്ടുണ്ട് ഇൻവൈറ്റ് ചെയ്തിട്ടുണ്ട് നമ്മുടെ ഫങ്ങ്ഷൻസിന്, അങ്ങിനെ ഓരോ ദിവസം ഓരോ മന്ത്രിമാരെ എടുത്ത് നിങ്ങൾ ഉപയോ​ഗിക്കും ഈ പറയുന്ന എല്ലാരേം നിങ്ങൾ ഡീഫേം ചെയ്തിട്ട് ഇലക്ഷന് സ്വാധീനിക്കും എന്ന് പറഞ്ഞിട്ട് അവർക്ക് ഒരു ബുദ്ധിമുട്ടും, അവർ നല്ല സ്പീഡോടെ നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ട് പോകും, അവരെ നിങ്ങൾ ഇൻവെസ്റ്റി​ഗേറ്റ് ചെയ്താലും നിങ്ങൾ തോറ്റുപോകും, എന്നെയും നിങ്ങൾ ഇൻവെസ്റ്റി​ഗേറ്റ് ചെയ്തോ എനിക്കും ആരുമായും വഴിവിട്ട ബന്ധമുണ്ടെന്നും ഞാൻ എന്തൊക്കെ കരാറിൽ ഒപ്പിടിച്ചിട്ടുണ്ടെന്നോ, ഇതൊക്കെ തെളീയിക്കാൻ പറ്റുന്നകാര്യങ്ങളാണ് ഇതൊക്കെ സത്യമായ കാര്യങ്ങളാണ്, മീഡിയ എല്ലാ കുടുംബങ്ങളെയും നശിപ്പിക്കാൻ നടക്കും, ഒരു കാരണവും ഇല്ലാതെ ആർക്കോ വേണ്ടി ചെയ്യുന്നു. ഇത് നല്ലതിനല്ല. ഇത് പോലെ ഒരു പാട് സ്വപ്നകൾ മരിക്കും എങ്കിൽ ഈ നാട്ടിൽ, ഒരു പാട് സ്വപ്നകൾ നശിച്ചു പോകും ഒരു പാട് സ്വപ്നയും മക്കൾ നശിച്ച് പോകും. സ്വപ്നയുടെ മകൾ എസ് എഫ് ഐ എന്ന് എന്ത് അർത്ഥത്തിൽ നിങ്ങൾ ഇതൊക്കെ പറയുന്നു. ഏതെങ്കിലും മാധ്യമത്തിലൊ ഏതെങ്കിലും സോഷ്യൽ വർക്കറായോ ആക്റ്റിവിസ്റ്റായോ നിങ്ങൾ കണ്ടിട്ടുണ്ടോ. എന്റെ മോൾ എങ്ങിന ഇരിക്കുമെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ. ഞാൻ ആരും പറയുന്നത് കേട്ട് കീഴങ്ങാറില്ല. നമ്മളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത് അല്ലെങ്കിൽ നമ്മളെ ഇങ്ങനെ കൊല്ലരുത്

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More