ഹിസ്ബുൾ മുജാഹിദീൻ ഭീകരനായ സയ്ദ് നവീദ് മുഷ്താഖിനൊപ്പം ജമ്മു കാശ്മീരിലെ ഡി.വൈ.എസ്പി ദവീന്ദർ സിംങ്ങ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. 2001-ലെ പാർലമെന്‍റ് ഭീകരാക്രമണത്തിലും ദവീന്ദർ സിങ്ങ് ഡി.വൈ.എസ്പി ആയിരിക്കെ 2019-ൽ കാശ്മീരിലെ പുൽവാമയിൽ 40 സൈനികരെ വധിച്ച ഭീകരാക്രമണത്തിലും ദവീന്ദറിന്‍റെ പങ്കെന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. ദവീന്ദർ ഇടനിലക്കാരൻ മാത്രമായി ന്നൊ എന്ന് വ്യക്തമാക്കണം.
ദവീന്ദറിന്‍റെ അറസ്റ്റിനെ തുടർന്ന് ഉയർന്നുവരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറുപടി പറയണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. ആരുടെ നിയന്ത്രണത്തിലാണ് ദവീന്ദർ പ്രവർത്തിച്ചിരുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.