കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ പോരാടാൻ ഐക്യരാഷ്ട്രസഭ 10.3 ബില്യൺ ഡോളറിന്റെ ധനസമാഹരണത്തിനു തുടക്കമിട്ടു. ഈ പണം കുറഞ്ഞ വരുമാനം നൽകാനും ദുർബലമായ രാജ്യങ്ങൾക്കായും ഉപയോഗിക്കും. കോവിഡ് -19 സൃഷ്‌ടിച്ച ആഘാതംമൂലം വർഷാവസാനത്തോടെ 265 ദശലക്ഷം ആളുകൾ പട്ടിണിയിലായേക്കാമെന്ന് യുഎൻ പറയുന്നു. ഇപ്പോൾ പ്രവർത്തിക്കാതിരുന്നാൽ അത് പതിറ്റാണ്ടുകളുടെ വികസനം ഇല്ലാതാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
മാർച്ചിൽ നടന്ന ആദ്യത്തെ കൊറോണ വൈറസ് അപ്പീലിൽ യു എൻ 2 ബില്യൺ ഡോളർ ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ അപ്പീൽ ആവശ്യപ്പെടുന്നത് റെക്കോർഡ് തുകയാണെങ്കിലും ദരിദ്ര രാഷ്ട്രങ്ങൾക്കായി ഇത് ചെയ്യുക തന്നെ വേണമെന്ന് യു എൻ അറിയിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ, ലോകം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
രോഗവ്യാപനം കാരണം ലോകത്തെ ദുർബലരായവരെ സഹായിക്കാനുള്ള ഒരു അഭ്യർത്ഥനയായാണ് യുകെയിലെ ഡിസാസ്റ്റർ എമർജൻസി കമ്മിറ്റി (ഡിഇസി) ധനസമാഹരണം ആരംഭിച്ചത്. ഓക്സ്ഫാം, ക്രിസ്ത്യൻ എയ്ഡ്, ഇസ്ലാമിക് റിലീഫ്, ബ്രിട്ടീഷ് റെഡ് ക്രോസ് എന്നിവയുൾപ്പെടെ പതിനാല് ചാരിറ്റികൾ ഒന്നിച്ചാണ് ബ്രിട്ടൻ പൊതുജനങ്ങളോട് സംഭാവന നൽകാൻ ആവശ്യപ്പെടുന്നത്.
ആഗോളതലത്തിൽ ഇതുവരെ 13 ദശലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിക്കുകയും, 600,000 അധികം പേര്‍ മരണപ്പെടുകയും ചെയ്തു.