തിരുവനന്തപുരം: നാളെ (തിങ്കളാഴ്ച) കര്‍ക്കിടക വാവ്. പിതൃ ദര്‍പ്പണത്തിനായി ആളുകള്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും പുണ്യ നദികളിലും പുണ്യ സ്ഥലങ്ങളായി കണക്കാക്കപ്പെടുന്ന തീരങ്ങളിലും ആളുകള്‍ എത്തും. എന്നാല്‍ ഇത്തവണ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂട്ടംകൂടി ആളുകള്‍ ബലിതര്‍പ്പണം നടത്തുന്നത് വിലക്കിയിട്ടുണ്ട്.
ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതിനകം കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും ജില്ലാ പോലീസ് മേധാവിമാർ സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.
ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാത്തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.