അപ്പർ ആസാമിൽ വെള്ളപ്പൊക്കത്തിന്റെ ഭീകരത കുറയുന്നുണ്ടെങ്കിലും, ലോവർ ആസാമിന്റെ സ്ഥിതി വളരെ ദയനീയമാണ്. വരും ദിവസങ്ങളിൽ ബ്രഹ്മപുത്ര നദി പലയിടത്തും കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ, ദുരിതാശ്വാസ സംഘങ്ങളെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. പ്രളയത്തിൽ കുടുങ്ങിയ നിരവധി പേരുടെ ജീവൻ ഇതിനകം ഇവര്‍ക്ക് രക്ഷിക്കാനായിട്ടുണ്ട്.
കൊവിഡ്-19 പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കാരണം, ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വരും ആഴ്ചകളിൽ മഴക്കാല രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് ഭരണകൂടം.
കോവിഡ് -19 പകർച്ചവ്യാധി സംസ്ഥാനത്ത് പിടിമുറുക്കിയ ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം അസമിനെ സംബന്ധിച്ചിടത്തോളം വളരെ ഇരട്ട പ്രഹരമാണ്. എല്ലാ വർഷവും മൺസൂൺ സമയത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. എന്നാലും, വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതെ ദുരന്തമുണ്ടായതിനുശേഷം മാത്രമുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലിനെതിരെ വിമര്‍ശം വ്യാപകമാണ്.