പ്രഭാതങ്ങളിൽ
ജലദേഷ്യങ്ങളെ കുടഞ്ഞിടുന്ന
വാഷ് ബെയ്സിനിലേക്ക്.
രാത്രി
സ്ക്രൂവുളെല്ലാം ഇളകിപ്പോയ
അവളുടെ
ഇടത്തേമുലയൂരിവീഴുന്നു
" പണ്ടാറക്കാലൻ
റം ന്‍റെ പ്രാന്ത് കേറിയാൽ പിന്നെ
കണ്ണും മൂക്കുമില്ല"
3.10ന്റെ ഇന്റർ സിറ്റി
പതിവുപോലെ
ഒരു ചൂളം വിളിയാൽ
അവളുടെ പ്രാക്ക് റാഞ്ചി കൊണ്ട് പോയി
ഞാൻ
മുണ്ട്
വാച്ച്
കണ്ണട
രാത്രി വേർപ്പെട്ട ബോഗികളെ എന്നിൽ ഘടിപ്പിച്ചു
അവൾ
സ്റ്റൗവിനരുകിൽ തീപ്പെട്ട്
ചായപോലെ
എന്നരികിലേക്കൊഴുകി വന്നു
അവളുടെ
മുലപ്രദേശത്ത് നിന്ന് ആവി പൊങ്ങുന്നു
"അതിപ്പോ
ഞാൻ.......
മുഴുവൻ പറയാൻ സമ്മതിച്ചില്ല അവൾ
" എന്തൊക്കയാ പറഞ്ഞേ
എന്തൊക്കയാ ചെയ്തേ
കഷ്ടാണ് ട്ടാ"
എനിക്ക്
പാളം തെറ്റി
വല്ലാത്ത കുറ്റബോധം തോന്നി
''വേദനിപ്പിച്ചൂ ല്ലേ.....''
അവൾ മുഖം ചുളിച്ച് പറഞ്ഞു
"പശ്ചാത്താപമൊന്നു വേണ്ടാട്ടാ
ജീവിച്ചിരിക്കുമ്പോഴും
നിങ്ങൾക്ക്
ഇതന്നാർന്നു പണി
മരിച്ചാലും
മനുഷ്യര് നന്നാവില്ലാന്ന് ച്ചാ"
Chandrasekharan Nair M.G.
അസാധ്യ കവിത, സജീവൻ! അവസാനത്തെ ട്വിസ്റ്റ് കിക്കിടുക്കി!!