കേരളത്തില്‍ ഇനി ഒരേസമയം 50,000 കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഒരേ സമയം 50,000 രോഗികളെ ചികിത്സിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അടുത്തമാസത്തോടെ കേരളത്തിലെ കൊവിഡ്  കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ കൂടുതല്‍ രോഗികളെ ഒരേസമയം ചികിത്സിക്കാന്‍  സൌകര്യമൊരുങ്ങുന്നതോടെ സര്‍ക്കാരിന് ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.

''ഓരോ ജില്ലയിലും നമുക്ക്  ഇതിനകം രണ്ട് കൊവിഡ് ആശുപത്രികളുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച്  ഓരോ കൊവിഡ് ആശുപത്രിക്കും ഒരു ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (എഫ്.എല്‍.ട്ടി.സി) തുറന്നു.  അങ്ങനെ ഇതിനോടകം 28 എഫ്.എല്‍.ട്ടി.സികള്‍ ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ ഇത് 56 ആയി ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതായത് ഒരു കോവിഡ് ആശുപത്രിയില്‍ രണ്ട് എഫ്എല്‍ടിസികള്‍ ഉണ്ടാകും'' ഷൈലജ  ടീച്ചര്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നലെ 821 പുതിയ കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12,480 ആണ്. ഇതില്‍ 7,063  സജീവ കേസുകളാണ് ഉള്ളത്. 42 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More