കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയെ പോലെയാണ് അമിത് ഷായെന്ന് മമത പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ തിരിച്ചടിയായെന്ന അമിത്ഷായുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മമത.
തങ്ങളോട് യോജിക്കാത്തവരെ വെടിവെക്കാനാണ് ഇന്ന് ചിലർ ആവശ്യപ്പെടുന്നതെന്ന് മമത കൂട്ടിച്ചേർത്തു. ജനങ്ങളെ പ്രകോപിപ്പിച്ചതിന് ശേഷം ഇപ്പോഴത് തെറ്റായിരുന്നു എന്ന് പറയുന്നതു കൊണ്ടെന്ത് കാര്യമെന്നും മമത ചോദിച്ചു.
രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പട്ട് അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസംഗങ്ങളെയാണ് അമിത് ഷാ തള്ളിപ്പറഞ്ഞത്. ഇതെല്ലാം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായിരിക്കാമെന്ന് ഷാ പറഞ്ഞു.