എസ്‌എപി ക്യാമ്പുകളിലെ മുഴുവൻ തോക്കുകളുടെയും കണക്കെടുക്കും. തിങ്കളാഴ്‌ച ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. എസ്എപി ക്യാമ്പിൽ തോക്കുകൾ കാണാനില്ലെന്ന സിഎജി പരാമർശത്തെ തുടർന്നാണ് പരശോധന.
വിവിധ ബറ്റാലിയനിലേക്ക് കൊണ്ടുപോയ റൈഫിളുകൾ രണ്ട് ദിവസത്തിനകം തിരിച്ചെത്തിക്കാൻ ക്രൈംബ്രാഞ്ച്, ബറ്റാലിയൻ മേധാവി കമാൻഡന്റുമാർക്ക് നിർദേശം നൽകി സായുധസേനയുടെ പക്കലുള്ള 660 എണ്ണം റൈഫിളുകളിൽ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്. ബാക്കി 44 എണ്ണം എസ്‌എപി ക്യാമ്പിലുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. എന്നാൽ 25 തോക്ക് കാണാനില്ലെന്നാണ് സിഎജി കണ്ടെത്തിയത്.
കെഎപി ഒന്ന്, കെഎപി മൂന്ന്, കെഎപി അഞ്ച്, ഐആർ ബറ്റാലിയൻ, സിറ്റി എആർ എന്നിവിടങ്ങളിലേക്കാണ് പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിൾ കൊണ്ടുപോയത്. ഇതിന്റെ രേഖ എസ്‌എപിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.