വയനാട് തവിഞ്ഞാലിൽ 26പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കൂടുതൽ ആളുകളിൽ രോഗം കണ്ടെത്തിയത്. വാളാട് വിവാഹത്തിലും മരണാന്തര ചടങ്ങുകളിലും പങ്കെടുത്തവരിൽ നിന്നാണ് രോഗം വ്യാപിച്ചത്. 76 പേരെ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഇന്നലെയും ഇന്നുമായി 76 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 50 പേർക്ക് ഇന്നലെയാണ് രോഗം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നും പരിശോധന തുടരും. നൂറിലധികം ആന്റിജൻ പരിശോധന ഇന്ന് നടത്തും.
ആരോഗ്യ വുകുപ്പിന്റെ 3 സംഘങ്ങളാണ് പഞ്ചായത്തിൽ പരിശോധന നടത്തുന്നത്. സമൂഹ വ്യാപന പരിശോധനയും പ്രദേശത്ത് നടക്കുന്നുണ്ട്. സമൂഹ വ്യാപന ഭീഷണി നിലവിലില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. പേര്യയിലാണ് സമൂഹ വ്യാപന പരിശോധന നടത്തിയത്. ഇവിടുത്തെ പരിശോധനാ ഫലങ്ങൾ എല്ലാ നെഗറ്റീവാണ്. മെഡിക്കൽ ഷോപ്പുകളിൽ നിന്ന് പനിക്ക് മരുന്ന് വാങ്ങുന്നവരുടെ വിവരങ്ങൾ നൽകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പനി ലക്ഷണങ്ങളുള്ളവരിൽ ചിലർക്കെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നാമ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
അതേസമയം സുൽത്താൻ ബത്തേരിയിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ഫലങ്ങൾ പോസിറ്റീവായില്ല. ഇവിടെയും കൂടുതൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂടുന്ന പരിപാടികൾ നടത്തരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശമുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിരോധനം. മരണാനന്തര ചടങ്ങുകളിൽ 5 പേർക്ക് പങ്കെടുക്കാം.അമ്പലവയലിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. പുൽപ്പള്ളിയെ ഹോട്ട് സ്പോർട്ടിൽ നിന്ന ഒഴിവാക്കിയിട്ടുണ്ട്.