ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണങ്ങൾക്കായി 20 ഇന്ത്യൻ നഗരങ്ങളിലെ 1,600ഓളം പേരെ ആവശ്യമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) . ഇക്കാര്യം പരിശോധിക്കാൻ ഇന്ത്യയുടെ അപ്പെക്സ് ക്ലിനിക്കൽ ട്രയൽ റെഗുലേഷൻ ബോഡി അടിയന്തിരമായി യോഗം ചേരും.
പുതുക്കിയ നിർദ്ദേശമനുസരിച്ച്, ഇന്ത്യയിലെ തിരഞ്ഞെടുത്ത 20 നഗരങ്ങളിൽനിന്ന് 1,600 ൽ അധികം ആളുകൾ പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട് നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.
ചൊവ്വാഴ്ച നടന്ന യോഗത്തിൽ, വാക്സിൻ അവസാനഘട്ട മനുഷ്യ പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിക്കാനുള്ള നിർദ്ദേശം വിദഗ്ധ പാനൽ പരിഗണിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റിവച്ചിരുന്നു. ഇത് ബുധനാഴ്ച എസ്‌ഐഐയെ അറിയിക്കുകയും, പുതിയ നിർദ്ദേശം വേഗത്തിൽ ഫയൽ ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു.