അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജയിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിപൂജയിൽ പങ്കെടുക്കേണ്ടെന്ന് ഉമ ഭാരതി തീരുമാനിച്ചത്.
മുതിര്‍ന്ന ബിജെപി നേതാവായ ഉമാഭാരതി രാമക്ഷേത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്‍നിര നേതാക്കളില്‍ ഒരാളാണ്. ശിലാസ്ഥാപന പരിപാടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമെ ക്ഷേത്രം സന്ദര്‍ശിക്കുവെന്നും ഉമാഭാരതി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിപാടില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഉമ ഭാരതി പറഞ്ഞു.
ഭോപ്പാലിൽ നിന്ന് താൻ ട്രെയിൻ മാർഗമാണ് ഉത്തർപ്രദേശിലെത്തുക. യാത്രയിൽ ചിലപ്പോൾ കോവിഡ് പോസിറ്റീവ് ആയവർ കൂടെയുണ്ടാകാം. പ്രധാനമന്ത്രിയുടെയും ചടങ്ങിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെയും സുരക്ഷ പരിഗണിച്ച് താൻ ചടങ്ങിൽ പങ്കെടുക്കാതെ മാറിനിൽക്കും. ചടങ്ങ് നടക്കുമ്പോൾ താൻ സരയു തീരത്ത് നിൽക്കും. എല്ലാവരും പോയ ശേഷം താൻ രാംലല്ലയിൽ എത്തുമെന്നും ഉമ ഭാരതി വ്യക്തമാക്കി.