സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ 4 പേർ മരിച്ചു. എറണാകുളം കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളിാണ് മരണം നടന്നത്. ഇവരിൽ കണ്ണൂർ കൂത്ത്പറമ്പ് സ്വദേശി സി സി രാഘവന് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കി 3 പേരുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
രാഘവൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വൃക്കരോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ച് ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇയാളുടെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഘവന്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് നടക്കുക.
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നയാൽ മരിച്ചു. പള്ളുരുത്ത് വെളിപ്പറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസ്സായിരുന്നു. കരൾ,വൃക്ക രോഗങ്ങൾ ഇയാൾക്കുണ്ടായിരുന്നു. ഇയാളുടെ സ്രവം പരിശോധനക്ക് അയിച്ചിരിക്കുകയാണ്. വൈകീട്ടോടെ ഫലം ലഭിക്കും.
മലപ്പുറം ജില്ലയിൽ പള്ളിക്കൽ സ്വദേശിനി നഫീസയാണ് കൊവിഡ് ചികിത്സയിലായിരിക്കെ മരിച്ചത്. 52 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.