തിരുവനന്തപുരം സ്വർണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് കസ്റ്റംസ് ഹൈകോടതിയെ അറിയിച്ചു. ഇത്തരം സംഘങ്ങൾ പണം ഹവാല മാർഗത്തിലൂടെ പണം ഗൾഫിൽ എത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഇതിന് വേണ്ടിയാണ് സ്വർണം എത്തിക്കുന്നതിത്. പണം മുടക്കാൻ പ്രത്യേക സംഘങ്ങളുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു.
കള്ളക്കടത്ത് കേസിലെ 9 മുതൽ 11 വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പാഴാണ് കസ്റ്റംസ് സുപ്രധാന വിവരങ്ങൾ കോടതിയെ അറിയിച്ചുത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കാണിച്ചുള്ള വാദത്തിനിടെയാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. എൻ ഐ എ കേസിൽ തങ്ങൾ പ്രതികളല്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ കോടതിയോട് അഭ്യർത്ഥിച്ചു. വിദേശത്ത് ഒളിലുള്ള ഫൈസർ ഫരീദ്, റബിൻസ് എന്നിവരെ കൂടി ചോദ്യം ചെയ്താൽ കള്ളക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
അതേസമയം കേസിലെ പ്രധാന പ്രതികളായ സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവരെ 4 ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു.