കൊവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചതായി റഷ്യ. റഷ്യൻ പ്രഡിഡന്റ് വ്ലാഡിമർ പുട്ടിൻ കൊവിഡ് വാക്സിൻ ഔദ്യോഗികമായി പുറത്തിറക്കി.തന്റെ മകൾക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തുവെന്നും പുട്ടിൻ അറിയിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് പുട്ടിൻ വാക്സിൻ വികസിപ്പിച്ച കാര്യം അറിയിച്ചത്. റഷ്യൻ മന്ത്രിസഭയിലെ അംഗങ്ങളെയാണ് പുട്ടിൻ ഈ വിവരം ആദ്യം അറിയിച്ചത്. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
കോവിഡ് പ്രതിരോധത്തിന് എന്നെന്നും വാക്സിൻ ഗുണം ചെയ്യുമെന്നും പരിശോധനയിൽ വാക്സിൻ വിജയകരമാണെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ വികസിപ്പിക്കാൻ ശ്രമിച്ചവരെ പുട്ടിൻ അഭിനന്ദിച്ചു. ലോകത്തെ നിർണായകമായ സംഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ എടുത്ത തന്റെ മകൾ സുഖമായി ഇരിക്കുന്നെന്നും പുട്ടിൻ അവകാശപ്പെട്ടു.