പെട്ടിമുടി ദുരന്തത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ആറു വയസ്സുള്ള അശ്വന്ത് രാജിന്റെ മൃതദേഹമാണ് രക്ഷാ പ്രവർത്തകർ പുറത്തെടുത്തത്. ഭരത് രാജ് എന്നയാളുടെ മകനാണ് അശ്വന്ത് രാജ്. ഗ്രേവൽ ബങ്ക് ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാഗത്താണ് തെരച്ചിൽ നടത്തുന്നത്. എന്നാൽ ഇന്നലെ നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാനയിരുന്നില്ല. ഇവിടെ നിന്ന ലഭിച്ച മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. ദുരന്തത്തിൽ മരിച്ച 59 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 11 പേരെ കൂടി ഇനി കണ്ടെത്തനുണ്ടെന്നാണ് റവന്യു അധികൃതർ പറയുന്നത്.
ഞാറാഴ്ച നടത്തിയ തിരച്ചിലില്‍ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.