അമേരിക്കക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് മിഷേൽ ഒബാമ. യു.എസ് ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നേതൃത്വത്തിനോ ഒരു ആശ്വാസത്തിനോ അല്ലെങ്കിൽ സ്ഥിരതയ്ക്കോ വേണ്ടി വൈറ്റ്ഹൗസിനെ ഉറ്റു നോക്കുമ്പോഴൊക്കെ നമുക്ക് ലഭിക്കുന്നത് അസ്ഥിരതയും വിഭജനങ്ങളും സഹാനുഭൂതിയുടെ അഭാവവും മാത്രമാണെന്നും അവര്‍' തുറന്നടിച്ചു.
നവംബർ 3 ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനുവേണ്ടി വോട്ടുതേടുകയായിരുന്നു യുഎസിന്റെ മുൻപ്രഥമ വനിത. വിർച്വൽ പ്രചാരണ പരിപാടികളാണ് ഇപ്പോള്‍ കാര്യമായും നടക്കുന്നത്. മുൻകൂട്ടി റെക്കോർഡുചെയ്‌ത പ്രസംഗങ്ങള്‍ക്ക് ജനങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നത് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.