പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാലം പൊളിക്കരുതെന്ന സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് സർക്കാറിന്റെ ഹർജി. അപേക്ഷ ഈ മാസം 28 ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാന്റിംഗ് കോൺസെൽ ജി പ്രകാശാണ് സുപ്രീം കോടതി റജിസ്ട്രിക്ക് അപേക്ഷ നൽകിയത്.
ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബഞ്ചാണ് പാലത്തിൽ തൽസ്ഥതി തുടരണമെന്ന് ഉത്തവിട്ടത്. അപകടവാസ്ഥയിലുള്ള പാലം ഒരു വർഷമായി അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളുടെ അസൗകര്യം പരിഗണിച്ച് പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യം പാലം പൊളിച്ച് പണിഞ്ഞ് പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. സമീപമുള്ള കുണ്ടന്നൂർ വൈറ്റില പാലങ്ങൾ ഈ വർഷം പൂർത്തിയാകുന്നതോടെ പാലാരിവട്ടത്ത് ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നും ഹർജി സർക്കാർ വ്യക്തമാക്കി.
പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി അടുത്തയാഴ്ച
പരിഗണിച്ചേക്കും.