കൊറോണ വൈറസ് മഹാമാരി അവസാനിക്കാന്‍ രണ്ട് വർഷമെങ്കിലും എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന. 1918-ല്‍ പടര്‍ന്നുപിടിച്ച മഹാമാരിയായ 'സ്പാനിഷ് ഫ്ലൂ'വിനെ മറികടക്കാന്‍ രണ്ട് വർഷമെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സംസാരിച്ചത്. എന്നാല്‍, സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ഇത്തരം വൈറസുകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പിടിച്ചുകെട്ടാന്‍ നമ്മെ പ്രാപ്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം' - ടെഡ്രോസ് അദാനോം പറഞ്ഞു.
സ്പാനിഷ് ഫ്ലൂ ബാധിച്ച് അക്കാലത്ത് കുറഞ്ഞത് 50 ദശലക്ഷം ആളുകൾ മരിച്ചുവെന്നാണ് കണക്ക്. കൊറോണ വൈറസ് ഇതുവരെ 800,000 ആളുകളെ കൊന്നൊടുക്കുകയും 22.7 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.