2019 ൽ ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ ആക്രമണം നടത്തി 51 പേരെ കൊന്ന ഭീകരന്‍ മൂന്നു പള്ളികള്‍ ലക്ഷ്യം വച്ചിരുന്നതായി വെളിപ്പെടുത്തല്‍. പള്ളികള്‍ ആക്രമിച്ച് കഴിയുന്നത്ര പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് വിചാരണക്കിടെ ഭീകരവാദിയായ ബ്രെന്റൺ ടാരന്റ് വ്യക്തമാക്കി.
51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 29 കാരനായ ടാരന്റ് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒരുപക്ഷേ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ന്യൂസിലാന്‍ഡില്‍ ശിക്ഷിക്കപ്പെടുന്ന ഏക വ്യക്തിയാകും ഇദ്ദേഹം.
ലോകത്തെ ഞെട്ടിച്ച ആക്രമണം ഭീകരന്‍ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് ഭീകരന്‍ തത്സമയം പുറത്തുവിട്ടത്.