തനിക്ക് ബിജെപിയുമായി ബന്ധം ഉണ്ടെന്നു കണ്ടെത്തിയാൽ കോൺഗ്രസ് വിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഭിന്നാഭിപ്രായമുള്ള നേതാക്കൾ പാർട്ടിക്കെതിരെ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം . ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2014 ലും 2019 ലും ഉണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആത്മപരിശോധന നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇരുപതോളം നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ് വര്‍കിംഗ് കമിറ്റിയില്‍ ഗുലാം നബിയുടെ ഈ പരാമർശം.
താൻ ഒരിക്കലും ബിജെപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയിട്ടില്ലെന്നും എന്നിട്ടും തനിക്ക് ബിജെപിയുമായി സഖ്യമുണ്ടെന്നാണ് ആരോപണമെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു. തങ്ങൾ ബിജെപിയുമായി സഖ്യത്തിലാണെങ്കിൽ, ബോറിസ് ജോൺസൺ ഒരു ഫെയർനസ് ക്രീം ആണ് എന്നാണ് സസ്പെന്ഷനിലായ കോൺഗ്രസ് നേതാവ് സഞ്ജയ് ജാ ട്വീറ്റ് ചെയ്തത്.