കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അവസാന വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം ഉന്നയിച്ചതായി ബാനർജി അറിയിച്ചു. സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ പരീക്ഷകൾ അപകടസാധ്യത വിലയിരുത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആകുന്നതുവരെ മാറ്റിവയ്ക്കണം എന്നാണ് മമതാ ബാനർജി അഭ്യർത്ഥിച്ചത്.
എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് മമതാ ബാനർജിയെ ഉദ്ധരിച്ചുകൊണ്ട് എൻഐഎ റിപ്പോർട്ട് നൽകി. വിദ്യാർഥികളുടെ ജീവിതം വെച്ച് സർക്കാർ പന്താടുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വിദ്യാർത്ഥികളുടെ 'മൻ കി ബാത്ത്' പ്രധാനമന്ത്രി കേൾക്കണമെന്നും പ്രവേശന പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.