വിമാനത്താവള സ്വകാര്യവത്കരണം: അടിയന്തര സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി തീരുമാനം. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 15 ന് വീണ്ടും ഹർജി പരി​ഗണിക്കും. അടുത്ത മാസം 9 നുള്ളിൽ ഹർജിയുമായി ബന്ധപ്പെട്ട മുഴവൻ രേഖകളും സർക്കാർ കോടതിയിൽ സമർപ്പിക്കണം.

വിമാനത്താവള നടത്തിപ്പ് 50 വർഷത്തിന് അദാനി ​ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര മന്ത്രിസഭാ യോ​ഗമാണ് തീരുമാനിച്ചത്. കേസ് തീർപ്പാകുന്നതിന് മുമ്പ് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ എതിർപ്പ് തള്ളിയാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് വിപുലീകരണം,  പിപിപി പദ്ധതിയിലൂടെ അദാനി ​ഗ്രൂപ്പിന് നൽകുന്നതാണ് തീരുമാനം.  എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ജയ്പൂർ ​ഗുവഹാത്തി തിരുവനന്തപുരം വിമാനത്താവളങ്ങളാണ് അദാനിക്ക് വിട്ടുകൊടുത്തത്. നേരത്തെ മം​ഗളൂരു അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറിയിരുന്നു. വിമാനത്താവള കൈമാറ്റത്തിനെതിരെ സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.

Contact the author

Web desk

Recent Posts

Web Desk 8 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More