ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിക്ക് ശ്വാസകോശ അണുബുധയെന്ന് ആശുപത്രി അധികൃതർ. പ്രണബിനെ ചികിത്സിക്കുന്ന ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പ്രണബ് മുഖര്‍ജി ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ വൃക്കകൾക്കും തകരാറുണ്ടെന്നും അദ്ദേഹം കോമയിലും വെന്റിലേറ്ററിന്റെ പിന്തുണയില്‍ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
84 കാരനായ ഇദ്ദേഹത്തെ കൊവിഡ് -19 പോസിറ്റീവ് ആയതിനെതുടര്‍ന്ന് ഓഗസ്റ്റ് 10 നായിരുന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മുഖര്‍ജിയുടെ തലച്ചോറിലെ രക്തകട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി. അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നതിനായി സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘം തന്നെ ആശുപത്രിയില്‍ തുടരുന്നുണ്ട്. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി 2012 മുതല്‍ 2017 വരെ പ്രണവ് മുഖര്‍ജി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.