കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 76,014 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കോവിഡ് മരണങ്ങള്‍ 60,000 മറികടന്നു. കൊവിഡ്-19 ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം 76,000 മറി കടക്കുന്നത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 33,04,598 ആയി .
ജൂലൈ 25 ന് 78,427 കേസുകളും, ജൂലൈ 17 ന് 76,930 കേസുകളുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.
ഓഗസ്റ്റ് 22 ന് ഇന്ത്യയില്‍ 70,488 പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റീവയത്. ചൊവ്വാഴ്ച 66,000 ത്തിലധികം അണുബാധകളെയും തിങ്കളാഴ്ച 60,000 ല്‍ താഴെ കേസുകളെയും അപേക്ഷിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടുന്നത് വര്‍ദ്ധിച്ച പരിശോധന കാരണമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 25 ന് 8.2 ലക്ഷത്തിലധികം സാമ്പിളുകളും 26 ന് 9.2 ലക്ഷത്തിലധികം സാമ്പിളുകളുമായിരുന്നു പരിശോധിച്ചത്.