തിരൂരിൽ കുട്ടികളുടെ മരണകാരണം ജനിതകരോ​ഗമാകാമെന്ന് ഡോക്ടർ

മലപ്പുറം തിരൂരില്‍ ഒരു കുടുംബത്തില്‍ ഒൻപത് വർഷത്തിനിടെ ആറ് കുട്ടികൾ മരിച്ചതിന് കാരണം ജനിതക രോഗമാകാമെന്ന് ഡോക്ടർ. 'സഡൻ ഇൻഫെന്റ് ഡെത്ത് സിൻഡ്രോം' ബാധിതരാണെന്ന് സംശയമുണ്ടായിരുന്നെന്നും കുട്ടികളെ ചികിത്സിച്ച ഡോ. നൗഷാദ് പറഞ്ഞു. മരണകാരണമറിയാൻ മാതാപിതാക്കൾ സമീപിച്ചിരുന്നുവെന്നും തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിലേക്ക് പരിശോധനയ്ക്കയച്ചതെന്നും ഡോ. നൗഷാദ്‌ പറഞ്ഞു. തിരൂർ നഴ്സിം​ഗ് ഹോമിലെ ഡോക്ടറാണ് നൗഷാദ്.

കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച ആറാമത്തെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. എന്നാല്‍ സ്വാഭാവിക മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടത്തിയ സർജന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

തറമ്മൽ- റഫീഖ് സബ്ന ദമ്പതികളുടെ മക്കളാണ്  മരിച്ചത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. അഞ്ചു കുട്ടികൾ മരിച്ചത് ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ്, ഒരു കുട്ടി മരിച്ചത് നാലര വയസ്സിൽ. ഇന്നലെ രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. 93 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് ഇന്നലെ മരിച്ചത്.

Contact the author

web desk

Recent Posts

Web Desk 15 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More