അഫ്ഗാനിസ്ഥാനില്‍ താലിബാൻ തടവുകാരെ മോചിക്കുന്നത് പുനരാരംഭിച്ചു

താലിബാൻ തടവുകാരെ മോചിക്കുന്നത് പുനരാരംഭിച്ച് അഫ്ഗാനിസ്ഥാൻ. തിങ്കളാഴ്ച മുതൽ 200 തടവുകാരെ അഫ്ഗാൻ അധികൃതർ മോചിപ്പിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ എഎഫ്‌പി വാർത്താ ഏജൻസിയെ അറിയിച്ചു. അതേസമയം നാല് അഫ്ഗാൻ കമാൻഡോകളെ താലിബാനും വിട്ടയച്ചു.

19 വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് താലിബാൻ തടവുകാരുടെ മോചനം. മോചിപ്പിച്ച്  ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാന്‍ വൃത്തങ്ങൾ അറിയിച്ചു.

ഡസൻ കണക്കിന് തടവുകാരെ തിങ്കളാഴ്ച വിട്ടയച്ചതായി മുതിർന്ന അഫ്ഗാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ശേഷിക്കുന്ന തടവുകാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിട്ടയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷിക്കുന്ന 400 താലിബാൻ തടവുകാരെ ഓഗസ്റ്റിൽ തന്നെ അഫ്ഗാൻ സർക്കാർ മോചിപ്പിക്കാൻ തുടങ്ങിയിരുന്നെങ്കിലും, തങ്ങളുടെ പൗരന്മാർക്ക് നേരെ മാരക ആക്രമണം നടത്തിയ തടവുകാരെ മോചിപ്പിക്കുന്നതിനെ ഫ്രാൻസും ഓസ്‌ട്രേലിയയും എതിർത്തതോടെ ഗ്രൂപ്പിലെ എല്ലാവരെയും വിട്ടയച്ചിരുന്നില്ല. വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് സൈനികരുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് അഫ്ഗാനിസ്ഥാൻ പൗരന്മാരും വിട്ടയക്കുന്നനവരുടെ പട്ടികയില്‍ ഉൾപ്പെടുന്നുണ്ട്.

ഫെബ്രുവരിയിൽ യുഎസും താലിബാനും ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായാണ് 5,000 തീവ്രവാദികളുടെ മോചനമെന്ന തീരുമാനത്തിൽ എത്തിയത്. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള ചർച്ചകൾക്കും ഇത്  വഴിയൊരുക്കി. തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി പ്രശംസിച്ചു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More