മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിൻ

പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള വിവാദമായ കാര്‍ട്ടൂണ്‍ ഫ്രാൻസിലെ ചാർളി ഹെബ്ദോ മാസിക പുനപ്രസിദ്ധീകരിച്ചു. 2015 ജനുവരി ഏഴിന് ഹെബ്ദോയുടെ ഓഫീസിനുനേരെ ഭീകരാക്രമണമുണ്ടാവാന്‍ കാരണമായ കാര്‍ട്ടൂണാണ് വീണ്ടും പ്രസിദ്ധീകരിച്ചത്. 'ഞങ്ങള്‍ ഒരിക്കലും വിശ്രമിക്കില്ല, വിട്ടുകൊടുക്കുകയുമില്ല' എന്ന് പുതിയലക്കത്തില്‍ മാസികയുടെ ഡയറക്ടര്‍ ലോറന്റ് സോറിസോ പറയുന്നു. 

2015-ൽ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പാരീസിലെ മാഗസീനിന്റെ ഓഫീസില്‍ നടന്ന തീവ്രവാദീ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ഇന്നലെയാണ് നടന്നത്. ആ ദിവസം തന്നെ  വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു മാഗസിന്‍ മാനേജ്മെന്റ്.

മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു ഭീകരരാണ് അന്ന് മാസികയുടെ ഓഫീസില്‍ വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് അക്രമം നടത്തിയത്.

Contact the author

News Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More