ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ 1200 പൊതു ശുചിമുറികള്‍ നിര്‍മിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി റോഡരുകിൽ മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പാതയോരത്താണ് ശുചിമുറികള്‍ സ്ഥാപിക്കുക.പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ശുചിമുറിക്കായി പ്രയോജനപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ കിയോസ്കികളും ലഘുഭക്ഷണശാലകളും തുടങ്ങും. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.