തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനെ തൃശ്ശൂർ വിയ്യൂർ ജിയിലിൽ എത്തിച്ചു. കാക്കനാട് ജയിലായിരുന്നു സ്വപ്നയെ പാർപ്പിച്ചിരുന്നത്.വിയ്യൂരിൽ വനിതകൾക്ക് അതിസുരക്ഷാ സെൽ ഇല്ലാത്തതിനാലാണ് കാക്കനാട്ടേക്ക് മാറ്റിയിരുന്നത്. അതിസുരക്ഷാ ബ്ലോക്ക് വിയ്യൂരിൽ സജ്ജീകരിച്ച സാഹചര്യത്തിലാണ് വിയ്യൂരിൽ തിരികെ എത്തിച്ചത്. കള്ളക്കടത്ത് കേസിൽ റിമാൻഡിലുള്ള എല്ലാ പ്രതികളും വിയ്യൂരിലാണുള്ളത്. വിയ്യൂരിലെ അതിസുരക്ഷാ ബ്ലോക്കിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തിയ പ്രതികളെ അതിസുരക്ഷാ ബ്ലോക്കിൽ പാർപ്പിക്കണമെന്നാണ് നിബന്ധന. അതേ സമയം കേസിലെ പ്രതികളാണ് റമീസ്, സന്ദീപ് നായർ എന്നീ പ്രതികൾ വിയ്യൂർ ജയിലിലല്ല പാർപ്പിച്ചിരിക്കുന്നത്. കേസിൽ 21 പേരെയാണ് അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തിരിക്കുന്നത്
സ്വപ്ന സുരേഷിനെ തൃശ്ശൂർ വിയ്യൂർ ജിയിലിലേക്ക് മാറ്റി