ബുധനാഴ്ച കിഴക്കൻ തീരത്ത് ചുഴലിക്കറ്റ് നാശനഷ്ടമുണ്ടാക്കിയതിന് പ്രാദേശിക ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ഉത്തര കൊറിയ. മെയ്‌സാക് ചുഴലിക്കാറ്റിനെതിരായി തയ്യാറെടുക്കുന്നതിൽ പരാജയപ്പെട്ടതിന് തീരദേശ നഗരമായ വോൺസാനിലെ അധികാരികളെ വർക്കേഴ്സ് പാർട്ടി പത്രം കുറ്റപ്പെടുത്തി. അധികാരികൾക്ക് നിരുത്തരവാദപരമായ മനോഭാവം ഉണ്ടെന്നും പത്രം ആരോപിച്ചു.
കാണാതായവരുടെയോ മരിച്ചവരുടെയോ കണക്കുകൾ പത്രം പറയുന്നില്ല എന്നാൽ നിരവധി പേർക്ക് പരിക്കേറ്റതായി പത്രം സൂചിപ്പിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അവിടെയുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിക്കുന്നതിനുമുള്ള പദ്ധതി ഉടൻ സംഘടിപ്പിക്കാൻ വോൺസാനിലെ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായ് സിൻമുൻ ദിനപത്രം പറഞ്ഞു. ഭരണകക്ഷി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും അതിൽ കുറ്റപ്പെടുത്തി.
മറ്റൊരു കൊടുങ്കാറ്റായ ടൈഫൂൺ ബവി രാജ്യത്ത് ആഞ്ഞടിച്ചതിന് ഒരാഴ്ചയ്ക്കുള്ളിലാണ് ടൈഫൂൺ മെയ്‌സാക്ക് ഉത്തര കൊറിയയിൽ വീണ്ടും വൻ നാശം വിതച്ചത്.