ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. പന്ത്രണ്ട് അംഗ സംഘമാണ് കങ്കണയെ അനുഗമിക്കുക. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് വിവാദമായിരന്നു. ഇതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. മുബൈയെ പാക് അധിനിവേശ കശ്മീരിനോട് തുലനം ചെയ്തായിരുന്നു കങ്കണ ട്വിറ്ററിൽ അഭിപ്രായം പറഞ്ഞത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ഭരണ കക്ഷിയായ ശിവസേന രംഗത്തെത്തി. മുംബൈയിൽ എത്തിയാൽ വനിതകളെ വിട്ട് തല്ലിക്കുമെന്നായിരുന്നു ഭീഷണി.
ഈ സാഹചര്യത്തിലാണ് കങ്കണക്ക് അതീവ സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്. ഹിമാർചൽ പ്രദേശ് സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടിയുടെ പിതാവും സഹോദരിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഹിമാചൽ പ്രദേശിന്റെ അഭിമാനമായ നടിക്ക് സുരക്ഷയൊരുക്കേണ്ടത് രാജ്യത്തിന്റെ കടമായാണെന്ന് മുഖ്യമന്ത്രി ജയാറാം താക്കൂർ അഭിപ്രായപ്പെട്ടു.