ജപ്പാനിൽ വൻ നാശം വിതച്ച ഹൈഷൻ കൊടുങ്കാറ്റ് ദക്ഷിണ കൊറിയയിലേക്ക് കടന്നു. രണ്ടാമത്തെ വലിയ നഗരമായ ബുസാന് വടക്ക് ഉൽസാനിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. 300ലധികം വിമാനങ്ങൾ റദ്ദാക്കുകയും, ചില ട്രെയിൻ സർവീസുകൾ നിർത്തിവക്കുകയും ചെയ്തു.
ചുഴലിക്കാറ്റ് കാരണം ജപ്പാനിലെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി. ഭയപ്പെട്ടിടത്തോളം കേടുപാടുകൾ ജപ്പാനിൽ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മുന്കരുതലിന്റെ ഭാഗമായി എട്ട് ലക്ഷത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചത്. കൊറിയയിലും വിവിധയിടങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായി. ജെജു, ജിയോങ്‌സാങ് പ്രവിശ്യകളില്‍ അതീവ ജാഗ്രതാ നിർദേശം നൽകി.
കഴിഞ്ഞ ആഴ്ച കൊറിയൻ ഉപദ്വീപിലും ജപ്പാനിലും ശക്തമായി വീശിയടിച്ച 'മെയ്‌സക്ക്' ചുഴലിക്കാറ്റും വന്‍ നാശം വിതച്ചിരുന്നു.