അഫ്ഗാന്‍ യുദ്ധം: താലിബാനുമായി 'ചരിത്രപരമായ' സമാധാന ചർച്ചകൾ ആരംഭിച്ചു

അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള ആദ്യത്തെ സമാധാന ചർച്ചകൾ ഖത്തറിൽ ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യോഗത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എസും താലിബാനും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്.

താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

കരാര്‍ പൂര്‍ത്തിയായിട്ടും തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണമായാത്. മുന്‍ നിശ്ചയിച്ച പ്രകാരം ആദ്യ ഘട്ടത്തില്‍ 1,500 തടവുകാരെ സര്‍ക്കാര്‍ മോചിപ്പിച്ചു. മൊത്തം 5000 തടവുകാരെ മോചിപ്പിക്കണം എന്നായിരുന്നു വ്യവസ്ഥ.

Contact the author

International Desk

Recent Posts

International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More
Web Desk 1 week ago
International

ഖത്തറിന്റെ മധ്യസ്ഥത: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായി

More
More
International

സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത അവസാനിപ്പിക്കൂ, ലോകം ഇതെല്ലാം കാണുന്നുണ്ട്; ഇസ്രായേലിനോട് കാനഡ

More
More