ജിഎസ്ടി വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയേക്കും. നഷ്ടപരിഹാരം ക്രമേണ സംസ്ഥാനങ്ങൾക്ക് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഏപ്രിൽ മുതലുള്ള ജിഎസ്ടി വരുമാന കുടിശ്ശികയായ 2.35 ലക്ഷം കോടി രൂപ എത്രയും പെട്ടന്ന് നൽകണമെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ, ജിഎസ്ടി നടപ്പാക്കൽ മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായ വരുമാനനഷ്ടം 97,000 കോടി രൂപയുടേതാണെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
ജിഎസ്ടി നടപ്പാക്കിയതുമൂലം ഉണ്ടായ നഷ്ടങ്ങൾ മാത്രമേ കേന്ദ്രം പൂർണമായി നികത്തുകയുള്ളു. കൊവിഡ് മൂലമുണ്ടായ നാശനാഷ്ടങ്ങൾ ജിഎസ്ടി ഇളവിനു ബാധകമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.