ടിക് ടോക്കിന് പകരം "ഷോർട്സുമായി യുട്യൂബ്. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് സമാനമായ ക്രിയേറ്റർ ടൂളുകൾ ഉള്‍പ്പെടുത്തി പുതിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോം മുന്നോട്ടുവെച്ചിരിക്കുകയാണ് കമ്പനി. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത 15 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോകൾ ഉപയോക്താക്കൾക്ക് ഇതില്‍ അപ്‌ലോഡ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
ഹ്രസ്വവും ആകർഷകവുമായ വീഡിയോകൾ അവരവരുടെ മൊബൈൽ ഫോണല്ലാതെ മറ്റൊന്നും ഉപയോഗിക്കാത്ത സ്രഷ്ടിക്കുന്ന കലാകാരന്മാർക്ക് വേണ്ടിയാണ് ഷോർട്ട്സ് എന്ന് യൂട്യൂബ് പ്രൊഡക്റ്റ് മാനേജ്മെൻറ് വൈസ് പ്രസിഡന്റ് ക്രിസ് ജാഫ് തന്റെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഒന്നിലധികം വീഡിയോ ക്ലിപ്പുകൾ ഒരുമിച്ച് സ്‌ട്രിംഗ് ചെയ്യുന്നതിനുള്ള മൾട്ടി-സെഗ്മെന്റ് ക്യാമറ, വേഗത നിയന്ത്രണങ്ങൾ, ഹാൻഡ്‌സ് ഫ്രീ റെക്കോർഡുചെയ്യുന്നതിനുള്ള ടൈമർ, കൗണ്ട്‌ഡൗൺ എന്നിവ പുതിയ പ്ലാറ്റ്ഫോമിന്‍റെ സവിശേഷതയാണ്. കൂടുതൽ പരിഷ്കരിക്കുകയും പുതിയ സവിശേഷതകൾ ചേർക്കുകയും ചെയ്യുന്നതിനാൽ മറ്റ് വിപണികളിലേക്കും ഷോർട്സ് വ്യാപിപ്പിക്കുമെന്ന് ജാഫ് പറഞ്ഞു.
ഇന്ത്യയിൽ ടിക് ടോക്കിന്റെ നിരോധനത്തിനുശേഷം വന്ന നിരവധി പ്രാദേശിക ആപ്പുകള്‍ക്ക് വന്‍ വെല്ലുവിളി ഉയർത്തുകയാണ് യൂട്യൂബ് ഷോർട്സ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ രൂക്ഷമായതിനാൽ ഇന്ത്യ ജൂൺ മാസത്തിൽ ടിക് ടോക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു.